Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Scam

ഒടിപി വന്നു, പിന്നാലെ വിളിയും; ക്രെഡിറ്റ് കാർഡ് ഹാക്ക് ചെയ്ത് പണം തട്ടാൻ ശ്രമം

കൊച്ചി: ക്രെഡിറ്റ് കാർഡുകളിൽനിന്ന് പണം തട്ടാൻ ശ്രമിച്ചതായി പരാതി. കളമശേരിയിലെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇടപ്പള്ളി സ്വദേശിയായ യുവാവിന്‍റെ ഫോൺ ഹാക്ക് ചെയ്ത ശേഷമാണ് രണ്ട് ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകളിൽനിന്ന് പണം പിൻവലിക്കാൻ ശ്രമം നടന്നത്. സമയബന്ധിതമായി കാർഡുകൾ ബ്ലോക്ക് ചെയ്തതിനാൽ പണം നഷ്ടമായില്ല.

ജൂലൈ 25ന് വൈകുന്നേരം യുവാവിന്‍റെ ഫോണിലേക്ക് എസ്‌ബിഐ ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട ആറ് ഒടിപി സന്ദേശങ്ങൾ ലഭിച്ചിരുന്നു. പിന്നീട് എച്ച്‌ഡിഎഫ്‌സി ബാങ്കിൽനിന്നു ഫോൺ വിളിയെത്തി. 19,000 രൂപയുടെ ഓൺലൈൻ ഇടപാട് നടത്താൻ ശ്രമിച്ചോയെന്നായിരുന്നു ബാങ്കുകാർ ചോദിച്ചത്. ഇല്ലെന്ന് അറിയിച്ചതോടെ കാർഡ് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നും കാർഡ് ബ്ലോക്ക് ചെയ്ത് പുതിയ കാർഡ് നൽകാമെന്നും ബാങ്ക് അറിയിച്ചു.

തുടർന്ന് യുവാവ് കാർഡ് ബ്ലോക്ക് ചെയ്തു. ബാങ്കിൽനിന്നുള്ള ഔദ്യോഗിക സന്ദേശമെന്ന് തോന്നിക്കുന്ന രീതിയിൽ ‘JM-SBICRD-T’ എന്ന പേരിലാണ് ഒടിപി സന്ദേശങ്ങൾ എത്തിയിരുന്നത്. 306 രൂപ വീതം പിൻവലിക്കാനാണ് ശ്രമം നടന്നത്. പിന്നാലെ യുവാവിന്‍റെ ഇ-മെയിൽ അക്കൗണ്ടിലും അനധികൃതമായി ലോഗിൻ ചെയ്യാൻ ശ്രമം നടന്നു. മുന്നറിയിപ്പ് ലഭിച്ചതോടെ ഇ-മെയിൽ പാസ്‌വേഡ് മാറ്റി. ഫോണിലെ മറ്റ് പ്രധാന അക്കൗണ്ടുകളുടെയും പാസ്‌വേഡുകൾ പിന്നീട് മാറ്റി.

ഇതിനിടെ യുവാവ് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരന്‍റെ ഫോൺ ഹാക്ക് ചെയ്തും തട്ടിപ്പിന് ശ്രമം നടന്നതായി കണ്ടെത്തി. ജീവനക്കാരന്‍റെ നമ്പറിൽനിന്ന് കമ്പനിയുടെ വാട്സാപ്പിലേക്ക് ഉച്ചയ്ക്ക് രണ്ടിന് ഫിനാൻസ് ഹെഡിന് ഫോർവേഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു ഫയൽ ലഭിച്ചു. കമ്പ്യൂട്ടറിൽ തുറക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഫയൽ തുറക്കാനായില്ല.

സംശയം തോന്നിയതോടെ ജീവനക്കാരനെ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് അദ്ദേഹത്തിന്‍റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടതായി അറിയുന്നത്. അടുത്ത ദിവസം യുവാവിന്‍റെ ഫോണിൽനിന്നും നേരത്തെ ബന്ധപ്പെടാത്ത നിരവധി നമ്പറുകളിലേക്ക് ഇതേ സന്ദേശം ഫോർവേഡ് ചെയ്യപ്പെട്ടു. രണ്ട് മാസം വരെയുള്ള ചാറ്റുകളും ഡിലീറ്റ് ചെയ്തതായി കണ്ടെത്തി.

പിന്നീട് പലരും വിളിച്ച് സന്ദേശത്തെക്കുറിച്ച് അന്വേഷിച്ചതോടെയാണ് ഫോൺ ഹാക്ക് ചെയ്യപ്പെട്ട വിവരം വ്യക്തമായത്. കൊറിയർ ഓഫീസിൽനിന്നെന്ന പേരിലും സമാന സന്ദേശം ലഭിച്ചതായി പറഞ്ഞ് ഫോൺ വിളികൾ വന്നിരുന്നതായി യുവാവ് പറഞ്ഞു. ഓഫീസിലെ മറ്റൊരു ജീവനക്കാരന്‍റെ വാട്സാപ്പിലേക്കും സമാന സന്ദേശം എത്തിയിട്ടുണ്ട്. എന്നാൽ ഇത്തവണ മറ്റൊരു നമ്പറിൽനിന്നാണ് സന്ദേശം ലഭിച്ചതെന്നും യുവാവ് വ്യക്തമാക്കി.

 

Kerala

900 കോടിയുടെ അഴിമതി; മുൻ രാജസ്ഥാൻ മന്ത്രി മഹേഷ് ജോഷി അറസ്റ്റിൽ

ജയ്പൂർ: രാജസ്ഥാനെ പിടിച്ചുലച്ച 900-കോടിയുടെ ജൽ ജീവൻ മിഷൻ അഴിമതിക്കേസിൽ മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ മഹേഷ് ജോഷിയെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. മണിക്കൂറുകൾ നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് മുൻ മന്ത്രിയെ ഇഡി അറസ്റ്റു് ചെയ്തത്.

അശോക് ഗെഹ്‌ലോട്ട് സർക്കാരിൽ ജലവിഭവവകുപ്പ് മന്ത്രിയായിരുന്നു മഹേഷ് ജോഷി. കേന്ദ്രസർക്കാരിന്‍റെ കുടിവെള്ള വിതരണപദ്ധതിയായ ജൽ ജീവൻ മിഷൻ രാജസ്ഥാനിൽ നടപ്പിലാക്കിയതിൽ വലിയരീതിയിലുള്ള ക്രമക്കേടുകൾ നടന്നെന്നാണ് ഇഡിയുടെ കണ്ടെത്തൽ.

പദ്ധതിക്കായി ഗുണനിലവാരമില്ലാത്ത പൈപ്പുകൾ ഉപയോഗിച്ചെന്നും വ്യാജബില്ലുകളും രേഖകളും നിർമിച്ചു കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ. കരാറുകൾ നൽകിയതിൽ മന്ത്രി സ്വജനപക്ഷപാതവും അഴിമതിയും കാട്ടിയെന്നും ഇഡി കണ്ടെത്തലിലുണ്ട്.

കേസുമായി ബന്ധപ്പെട്ട് നേരത്തേ ഇഡി മഹേഷ് ജോഷിയുടെ വസതിയിലും അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും വ്യാപക റെയ്ഡുകൾ നടത്തിയിരുന്നു.

District News

റബര്‍ ഷീറ്റ് കവര്‍ച്ച : മുഖ്യ പ്രതി അറസ്റ്റില്‍

അഞ്ചല്‍ : റബര്‍ ഷീറ്റ് മോഷ്ടിച്ചു കടത്തിയ കേസില്‍ ഒളിവിലായിരുന്ന മുഖ്യ പ്രതി അറസ്റ്റില്‍. പത്തനംതിട്ട ചിറ്റാര്‍ പടയണിപ്പാറ സ്വദേശി ജയകുമാര്‍ ആണ് പിടിയിലായത്. ചെമ്പകരാമനെല്ലൂരിൽ വീടിന്‍റെ ടെറസില്‍ ഉണക്കാന്‍ ഇട്ടിരുന്ന റബര്‍ ഷീറ്റുകളാണ് മോഷ്ടിച്ചത്. 

രണ്ട് പ്രതികള്‍ മുമ്പ് പിടിയിലായിരുന്നു. രണ്ടുപേര്‍ പിടിയിലായതോടെ ഒളിവില്‍ പോയ ജയകുമാര്‍ മാവേലിക്കരയിലെ ഒരുവീട്ടില്‍ കഴിയുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് ഇവിടെയെത്തിയെങ്കിലും തന്ത്രപരമായി ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഇയാള്‍ ഓച്ചിറ ക്ഷേത്രത്തിന് സമീപമുള്ളതായി വിവരം ലഭിക്കുകയും ഇവിടെയെത്തി പോലീസ് കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.

കടയ്ക്കല്‍ ഉള്‍പ്പടെ നിരവധി പോലീസ് സ്റ്റേഷനുകളില്‍ കവര്‍ച്ച കേസുകളിലെ പ്രതിയാണ് ജയകുമാര്‍. പ്രതിയെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. അഞ്ചല്‍ എസ്എച്ച്ഒ ഹരീഷ്, എസ്ഐ മനോജ് കുമാര്‍, എഎസ്ഐ വിനോദ് കുമാര്‍ സിവില്‍ പോലീസ് ഓഫീസര്‍ രമേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ ഓച്ചിറയില്‍ നിന്നും പിടികൂടിയത്. വിലക്കുടി സ്വദേശികളായ ഉദയകുമാര്‍ശിവപ്രസാദ് എന്നിവരെയാണ് കേസില്‍ മുമ്പ് പോലീസ് പിടികൂടിയത്

Kerala

രക്തസാക്ഷി ഫണ്ട് വെട്ടിപ്പിലെ വെളിപ്പെടുത്തൽ; സിപിഎം പ്രതിരോധത്തിൽ

കണ്ണൂര്‍: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് സംബന്ധിച്ച് ജില്ലാ കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ വി. കുഞ്ഞിക്കൃഷ്ണന്‍റെ വെളിപ്പെടുത്തലിൽ സിപിഎം പ്രതിരോധത്തിൽ. കുഞ്ഞികൃഷ്ണനെതിരേ ഉടൻ പാർട്ടി നടപടിയുണ്ടായേക്കും. ഇന്ന് സിപിഎം അടിയന്തര ജില്ലാ സെക്രട്ടേറിയറ്റും നാളെ ജില്ലാ കമ്മിറ്റിയും ചേരുന്നുണ്ട്.

അതേസമയം, തന്‍റെ പുറത്തിറങ്ങാനിരിക്കുന്ന "നേതൃത്വത്തെ അണികള്‍ തിരുത്തണം' എന്ന പുസ്തകത്തിൽ കൂടുതൽ വെളിപ്പെടുത്തലുണ്ടാകുമെന്ന് കുഞ്ഞികൃഷ്ണൻ ഇന്നലെ മാധ്യമപ്രവർത്തകരോടു പറഞ്ഞു.

കുഞ്ഞികൃഷ്ണന് പാർട്ടിയിലെ ചില നേതാക്കളുടെ രഹസ്യപിന്തുണ ലഭിച്ചതായുള്ള പ്രചാരണവും ശക്തമാണ്. ചില സംസ്ഥാനതല നേതാക്കളും വലിയൊരു വിഭാഗം അണികളും കുഞ്ഞികൃഷ്ണന് നല്‍കുന്ന പിന്തുണയാണ് വിവാദ വെളിപ്പെടുത്തലിനു പിന്നിലെന്നാണു പുറത്തു വരുന്ന വിവരം.

പയ്യന്നൂരിലേതിനു സമാനമായ ചില സംഭവങ്ങള്‍ കാരണം സിപിഎം ബന്ധമുപേക്ഷിക്കുന്ന നേതാക്കളുള്‍പ്പെടെയുള്ളവരുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് വെളിപ്പെടുത്തല്‍.

സിപിഎമ്മിലെ ചില നേതാക്കളെ കണ്ടതിനുശേഷമാണു കുഞ്ഞികൃഷ്ണൻ വെളിപ്പെടുത്തൽ നടത്തിയതെന്നാണു സൂചന. വിവിധ കമ്മിറ്റികളിലുന്നയിച്ചിട്ടും ഫലമില്ലാതെ വന്നപ്പോഴാണു വെളിപ്പെടുത്തലിനു മുതിരേണ്ടി വന്നതെന്നും അദ്ദേഹം പറയുന്നുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയഘട്ടത്തിലാണ് നിലവിലുള്ള എംഎല്‍എ ടി.ഐ. മധുസൂദനനെ ലക്ഷ്യമാക്കിയുള്ള വെളിപ്പെടുത്തലെന്നതും ശ്രദ്ധേയമാണ്. അതിനിടെ, കുഞ്ഞികൃഷ്ണനെതിരേ "ഒറ്റുകാരനെ നാട് തിരിച്ചറിയു'മെന്നും മറ്റുമെഴുതിയ ഫ്ലെക്സ് ബോര്‍ഡ് പ്രചരണങ്ങള്‍ കാറമേല്‍, വെള്ളൂര്‍, പെരുമ്പ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Kerala

ഫിറ്റായിക്കഴിഞ്ഞാൽ മദ്യത്തിന്‍റെ അളവുകുറയും; ബാറിന് 25,000 രൂപ പിഴ

കണ്ണൂർ: മദ്യത്തിന്‍റെ അളവുകുറച്ച് നൽകിയ സംഭവത്തിൽ ബാറിന് പിഴ ഈടാക്കി. 60 മില്ലിക്ക് പകരം 48 മില്ലിയുടെ അളവ് പാത്രം ഉപയോഗിച്ച സംഭവത്തിൽ കണ്ണൂര്‍ പഴയങ്ങാടിയിലെ പ്രതീക്ഷ ബാറിന് 25,000 രൂപ പിഴയിട്ടു.

ബാറിലെത്തി മദ്യപിക്കുന്നവര്‍‌ക്ക് ആദ്യത്തെ രണ്ട് പെഗ് നൽകുന്നത് അളവ് കൃത്യമായിട്ടാണ്. മദ്യപിക്കുന്നയാൾ ഫിറ്റായിയെന്ന് തോന്നിയാൽ 60 മില്ലിയുടെ പാത്രം മാറ്റിയിട്ട് 48 മില്ലിയുടെ പാത്രം ഉപയോഗിക്കും. 30 മില്ലിക്ക് പകരം 24 മില്ലിയേ പിന്നീട് ലഭിക്കൂ.

ബാറുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. പഴയങ്ങാടി, ഇരിട്ടി, തളിപ്പറമ്പ്, പയ്യന്നൂര്‍ ഭാഗങ്ങളിലുള്ള ബാറുകളിലാണ് വിജിലൻസ് പരിശോധന നടത്തിയത്.

Kerala

ശബരിമല സ്വർണക്കൊള്ള; ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ചെന്നൈയിലെത്തിച്ച് തെളിവെടുത്തു

ചെന്നൈ: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി അന്വേഷണ സംഘം ചെന്നൈയിലെത്തി തെളിവെടുത്തു. ചെന്നൈ സ്മാർട്ട് ക്രിയേഷനിലാണ് അന്വേഷണ സംഘം തെളിവെടുപ്പിനെത്തിയത്.

ഇന്ന് രാവിലെ പ്രത്യേക അന്വേഷണ സംഘം ഇയാളുടെ ബംഗളൂരു ശ്രീറാം പുരത്തെ ഫ്ലാറ്റിലും, ഹോട്ടലിലും തെളിവെടുപ്പ് നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് ഗോവർദ്ധന്‍റെ ബെല്ലാരിയിലെ ജ്വല്ലറിയിൽ നിന്ന് അന്വേഷണ സംഘം സ്വർണം കണ്ടെടുത്തിരുന്നു.

500 ഗ്രാമിലേറെ ഭാരം വരുന്ന സ്വർണക്കട്ടികളാണ് കസ്റ്റഡിയിലെടുത്തത്. ദ്വാരപാലക ശിൽപ്പങ്ങളിൽ നിന്ന് കൊളയടിച്ച സ്വർണം ഗോവർദ്ധന് വിറ്റെന്ന ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി നൽകിയിരുന്നു. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ പുളിമാത്ത വീട്ടിൽ നിന്നും സ്വർണ നാണയങ്ങളും രണ്ട് ലക്ഷത്തോളം രൂപയും നേരത്തെ കണ്ടെത്തിയിരുന്നു.

കർണാടക പോലീസിന്‍റെ കനത്ത സുരക്ഷാ വലയത്തിലാണ് തെളിവെടുപ്പ് നടത്തിയത്. പ്രതിയുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിന് മുൻപ് പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് ലക്ഷ്യമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

 

Kerala

ശബരിമല സ്വർണക്കൊള്ള; ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി തെളിവെടുപ്പ് തുടരുന്നു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി തെളിവെടുപ്പ് തുടരുന്നു. കഴിഞ്ഞ ദിവസം പോറ്റിയുമായി അന്വേഷണ സംഘം ബംഗളൂരുവിൽ എത്തിയിരുന്നു

ബംഗളൂരുവിലെ ഇയാളുടെ വീട്, ബെല്ലാരിയിൽ സ്വർണം വിൽപ്പന നടത്തിയ സ്ഥലം, ദ്വാരപാലക പാളികൾ അറ്റകുറ്റപ്പണി നടത്തിയ ഹൈദരാബാദിലെ സ്ഥാപനം, ചെന്നൈ സ്മാർട്ട് ക്രിയേഷൻ എന്നിവിടങ്ങളിൽ ആകും തെളിവെടുപ്പ്. സ്മാർട്ട് ക്രിയേഷനിൽ നിന്ന് ലഭിച്ച സ്വർണ്ണം സുഹൃത്ത് ഗോവർദ്ധനന് കൈമാറി എന്നാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ മൊഴി.

ഇത്തരത്തിൽ കൈമാറിയ സ്വർണം കണ്ടെത്താൻ ആകുമോ എന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. ശ്രീകോവിൽ കട്ടിളപ്പാളികൾ സ്വർണം പൂശാൻ നേരത്തെ ഗോവർദ്ധൻ സ്വർണം നൽകിയിരുന്നു.

ദേവസ്വം ബോർഡിലെ മറ്റ് ജീവനക്കാരുടെ മൊഴിയെടുപ്പും ഇന്ന് ഉണ്ടാകും. 30ന് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി അവസാനിക്കും.

Kerala

ശബരിമല സ്വര്‍ണക്കൊള്ള; ബിജെപിയുടെ രാപ്പകൽ സമരം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ളക്കെതിരെ ബിജെപി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന രാപ്പകൽ സമരം ഇന്ന് അവസാനിക്കും. ശനിയാഴ്ച രാവിലെ മുതൽ സെക്രട്ടേറിയറ്റിലേക്കുള്ള മൂന്ന് ഗേറ്റുകളും ബിജെപി പ്രവർത്തകർ ഉപരോധിക്കും.

വെള്ളിയാഴ്ച വൈകുന്നേരം തുടങ്ങിയ സമരത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍, കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്. ശക്തമായ മഴയത്ത് ശരണംവിളിച്ചും മുദ്രാവാക്യം വിളിച്ചും പ്രവർത്തകർക്കൊപ്പം രാജീവ് ചന്ദ്രശേഖർ അടക്കമള്ള നേതാക്കൾ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.

ദേവസ്വം മന്ത്രി രാജിവയ്ക്കുക, ദേവസ്വം ബോര്‍ഡ് പിരിച്ചുവിടുക, 30 വര്‍ഷത്തെ ദേവസ്വം ബോര്‍ഡിലെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്ര ഏജന്‍സിയെ കൊണ്ട്അന്വേഷിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് രാപ്പകൽ സമരം.

Kerala

ശബരിമല സ്വർണക്കൊള്ള: അമിത് ഷായ്ക്ക് കത്തയച്ച് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. ശബരിമല ക്ഷേത്രം ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിലെ അഴിമതിയെക്കുറിച്ച് അടിയന്തര ഇടപെടൽ വേണമെന്നും കത്തിൽ പറയുന്നു.

ശബരിമല ക്ഷേത്രത്തിന്‍റെ പവിത്രത കാത്തു സൂക്ഷിക്കുന്നതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പരാജയപ്പെട്ടു. ഇക്കാര്യം കേരള ഹൈക്കോടതി വ്യക്തമായി നിരീക്ഷിച്ചിട്ടുണ്ട്. ക്രമക്കേടുകൾ അന്വേഷിക്കാൻ ഒരു പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചു.

കേരള പോലീസ് ആഭ്യന്തര മന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായതിനാലും, ആഭ്യന്തര മന്ത്രി തന്നെ മുഖ്യമന്ത്രിയായതിനാലും കേരള പോലീസ് നടത്തുന്ന അന്വേഷണത്തിൽ ജനങ്ങൾക്ക് വിശ്വാസമില്ല.

അതിനാൽ ദേവസ്വം ബോർഡുകളിലും അതിന്‍റെ അധികാരപരിധിയിലുള്ള ക്ഷേത്രങ്ങളിലും കഴിഞ്ഞ 30 വർഷത്തെ ഇടപാടുകൾ അന്വേഷിക്കാൻ ഒരു കേന്ദ്ര ഏജൻസിയെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Latest News

Corehub Up